| കുഞ്ഞുണ്ണിക്കവിതകൾ |
|---|
| കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാൻ കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാൻ. |
| സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ നല്ലതേ നൽകാവൂ വേണ്ടതേ വാങ്ങാവൂ |
| ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ വിരസ നിമിഷങ്ങൾ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും. |
| ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ |
| ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോ ഴുള്ളതാം സുഖമുണ്ടിടാം. |
| ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ ഞാനെന്നോടു ചെന്നപ്പോൾ ഞാനെന്നെ തല്ലുവാൻ വന്നു. |
| പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു. |
| എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ. |
| എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം. |
| കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോൾ ഞാനുമില്ലാതാകുന്നു |
| പൊക്കമില്ലാത്തതാണെന്റെ പൊക്കം |
| മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം കരളിലൊരിത്തിരി കനിവും വേണം കൈയിലൊരിത്തിരി കാശും വേണം ജീവിതം എന്നാൽ പരമാനന്ദം |
| മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ |
| മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ മഹാ ഭാരതഭൂമിയിൽ |
| "ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം ഒരുമലയാളിക്കും മലയാളമില്ല" |
| ഉണ്ടാലുണ്ട പോലെയാകണം, ഉണ്ട പോലെ ആകരുത്. |
| കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെൻ പരാജയം |



Post A Comment:
0 comments: